Real Time Kerala
Kerala Breaking News

ദേശാഭിമാനിയോട് മാപ്പ് പറയാൻ സൗകര്യമില്ല. കോടതിയിൽ കാണാം

തിരുവനന്തപുരം: മാതൃഭൂമി ക ഫെസ്റ്റിവല്‍ വേദിയില്‍ ദേശാഭിമാനിക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്ന വക്കീല്‍ നോട്ടീസ് തള്ളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍.

 

ദേശാഭിമാനി ആരംഭിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് കിട്ടിയ പണം കൊണ്ടാണ്’ എന്ന പ്രസ്താവന ഒരാഴ്ചയ്ക്കകം പിൻവലിച്ച്‌ നിരുപാധികം മാപ്പ് പറയാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും എന്നായിരുന്നു വക്കീല്‍ നോട്ടീസ്.

 

എന്നാല്‍ദേശാഭിമാനിയോട് മാപ്പ് പറയാൻ സൗകര്യമില്ലെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കനകക്കുന്നിലെ വേദിയില്‍ പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും ഉറച്ചു നില്‍ക്കുന്നു. അതിന്‍റെ ഏതെങ്കിലും ഒരു ഭാഗമോ ചെറിയ കഷണമോ പോലും പിൻവലിക്കേണ്ടതുണ്ട് എന്ന് കരുതുന്നില്ല. പറഞ്ഞതത്രയും പൂർണ്ണ സത്യമാണ് എന്ന ഉത്തമ ബോധ്യം ഉണ്ട്. അത് തെളിയിക്കാനുള്ള ചരിത്ര രേഖകള്‍ തന്‍റെ പക്കലുണ്ട്. കോടതിക്ക് മുന്നില്‍ ദേശാഭിമാനിയുടെ യഥാർത്ഥ ചരിത്രം തെളിയിക്കാനും പൊതുസമൂഹത്തെ കൂടി അതൊന്ന് ബോധ്യപ്പെടുത്താനും ഏറെക്കാലമായി കാത്തിരിക്കുകയാണ് താനെന്നും കുറിപ്പില്‍ പറയുന്നു.

 

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം ….

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

 

മാതൃഭൂമി ക ഫെസ്റ്റിവല്‍ വേദിയില്‍ നടത്തിയ “ദേശാഭിമാനി പത്രമുള്‍പ്പെടെ ആരംഭിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് കിട്ടിയ പണം കൊണ്ടാണ്” എന്ന എന്റെ പ്രസ്താവന ഒരാഴ്ചയ്‌ക്കകം പിൻവലിച്ചു നിരുപധികം മാപ്പ് പറയാത്ത പക്ഷം എനിക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് ഭീഷണിപ്പെടുത്തികൊണ്ടുള്ള ദേശാഭിമാനിയുടെ വക്കീല്‍ നോട്ടീസ് ഇന്ന് കൈപറ്റി.

ദേശാഭിമാനി ജനറല്‍ മാനേജർ കെ.ജെ. തോമസിന് വേണ്ടി ഹൈകോടതിയിലെ അഭിഭാഷകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ അഡ്വ. എം. രാജാഗോപാലൻ നായർ അയച്ചിട്ടുള്ള പ്രസ്തുത ലീഗല്‍ നോട്ടീസിന് എന്റെ അഭിഭാഷകനായ അഡ്വ. ശങ്കു. ടി. ദാസ് മുഖാന്തിരം ഉടനേ തന്നെ നിയമപരമായ മറുപടി അയക്കുന്നതാണ്.

നിയമ വ്യവഹാരം അതിന്റെ മുറയ്‌ക്ക് കോടതിയില്‍ നടക്കട്ടെ.

അതിനിടെ സന്ദീപ് വാര്യർ എന്ന എനിക്ക് വ്യക്തിപരമായി ഇപ്പോള്‍ പറയാവുന്ന കാര്യം ഇത്രയുമാണ്.

“ദേശാഭിമാനിയോട് മാപ്പ് പറയാൻ എനിക്ക് സൗകര്യമില്ല”.

കനകക്കുന്നിലെ വേദിയില്‍ ഞാൻ പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും ഞാനിപ്പോളും ഉറച്ചു നില്‍ക്കുന്നു.

അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ ചെറിയ കഷ്ണമോ പോലും പിൻവലിക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നില്ല.

പറഞ്ഞതത്രയും പൂർണ്ണ സത്യമാണ് എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.

അത് തെളിയിക്കാനുള്ള ചരിത്ര രേഖകള്‍ എന്റെ പക്കലുമുണ്ട്.

അത് കൊണ്ട് ഒട്ടും വെച്ച്‌ വൈകിപ്പിക്കാതെ ഉടനടി കേസ് കൊടുക്കാൻ ഞാൻ ദേശാഭിമാനി മാനേജ്മെന്റിനെ വെല്ലുവിളിക്കുകയാണ്.

കോടതിയ്‌ക്ക് മുന്നില്‍ നിങ്ങളുടെ യഥാർത്ഥ ചരിത്രം തെളിയിക്കാനും പൊതുസമൂഹത്തെ കൂടി അതൊന്ന് ബോധ്യപ്പെടുത്താനും ഏറെക്കാലമായി കാത്തിരിക്കുകയാണ് ഞാൻ.

നോട്ടീസില്‍ നിങ്ങള്‍ പ്രസ്താവിച്ച ദേശാഭിമാനിയുടെ വ്യാജ ചരിത്രത്തെയും അത് സ്ഥാപിച്ച ഇ.എം.എസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ യഥാർത്ഥ ജീവിതത്തെയും പറ്റി കൃത്യമായ വസ്തുതകള്‍ ഞാൻ സമാഹരിച്ചിട്ടുണ്ട്.

Post ad 1
You might also like