Real Time Kerala
Kerala Breaking News

നീണ്ട നാളത്തെ ആസൂത്രണം, ജയിലില്‍ നിന്നിറങ്ങിയ ഉടൻ നടപ്പാക്കി; ജിം സന്തോഷിനെ കൊന്നത് ക്വട്ടേഷനെന്ന് മുഖ്യപ്രതി അലുവ അതുല്‍

കരുനാഗപ്പള്ളിയില്‍ വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ കൊലപ്പെടുത്തിയത് ഓച്ചിറ സ്വദേശിയായ പങ്കജ് മേനോന്റെ ക്വട്ടേഷൻ പ്രകാരമാണെന്ന് മുഖ്യപ്രതി അലുവ അതുല്‍.

ഏറെ നാളത്തെ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്നും അതുല്‍ മൊഴി നല്‍കി. പങ്കജും അതുലും അടക്കം 13 പേരാണ് കേസില്‍ ഇതുവരെ പൊലീസിന്ഫെ പിടിയിലായത്.

 

കരുനാഗപ്പള്ളിയില്‍ വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് ഓച്ചിറ സ്വദേശിയായ അലുവ അതുല്‍. തമിഴ്നാട് തിരുവള്ളൂരില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇന്നലെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഓച്ചിറ സ്വദേശിയായ പങ്കജ് മേനോന്റെ ക്വട്ടേഷൻ പ്രകാരമാണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്ന് അതുല്‍ പൊലീസിനോട് പറഞ്ഞു. ഇതിന് വേണ്ടി ഏറെ നാള്‍ ആസൂത്രണവും നടത്തി.

നേരത്തെ പങ്കജിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ജയിലില്‍ ആയിരുന്ന സന്തോഷ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ കൃത്യം നടപ്പിലാക്കിയെന്നാണ് അതുലിന്റെ മൊഴി. മാര്‍ച്ച്‌ 27ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍ എത്തി ജിം സന്തോഷിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയ്. അറംഗ സംഘം കാറില്‍ എത്തി സന്തോഷിനെ വെട്ടിയും അടിച്ചും സ്ഫോടക വസ്തു എറിഞ്ഞും ലപ്പെടുത്തുകയായിരുന്നു. അലുവ അതുല്‍, രാജീവ്, ഹരി, സോനു, പ്യാരി, സാമുവല്‍ എന്നിവരായിരുന്നു കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരും പങ്കജും ഉള്‍പ്പടെ കേസില്‍ ഇതുവരെ 13 പ്രതികളാണ് പിടിയിലായത്.

Post ad 1
You might also like